ചടയമംഗലത്ത് ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം

single-img
15 July 2013

chadayamangalamകൊല്ലം ജില്ലയില്‍ ചടയമംഗലത്ത് ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവരില്‍ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അഞ്ചല്‍ വെസ്റ്റ് ഹൈസ്‌കൂളിലെ അധ്യാപികയായ പ്രിയയാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. ഗോകുലം മെഡിക്കല്‍ കോളജില്‍ 10 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ ഒന്‍പതോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും പമ്പയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും പുനലൂരില്‍ നിന്നും കടക്കലിലേക്ക് പോയ ത്രിവേണി എന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പെട്ടത്. സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായി ദൃക്‌സാക്ഷികള്‍ പറഞ്ഞത്.