ശാലുമോനോന്റെ വീട്ടില്‍ തിരുവഞ്ചൂര്‍ രണ്ടു മണിക്കൂര്‍ തങ്ങിയെന്നു വി.എസ്

single-img
3 July 2013

V. S. Achuthanandan - 8സോളാര്‍ തട്ടിപ്പുകേസുമായി ബന്ധമുള്ള നടി ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ താന്‍ പങ്കെടുത്തത് അവിചാരിതമായി അതുവഴി പോയപ്പോഴാണെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കളവാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാലുമേനോന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടുമണിക്കൂറാണ് വീട്ടില്‍ തങ്ങിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവഞ്ചൂരിനെ ക്ഷണിച്ചിരുന്നതായി ശാലുമേനോനും അമ്മയും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും നട്ടാല്‍ കുരുക്കാത്ത നുണ പറയുകയാണ് ആഭ്യന്തരമന്ത്രി. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കുകയാണ് വേണ്ടത്. ഇരുവരും പദവികളില്‍ ഇരിക്കുന്നിടത്തോളം പോലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമാകില്ല. ഈ സാഹചര്യത്തില്‍ സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്- വി.എസ്. ആവശ്യപ്പെട്ടു.