സരിതാ നായര്‍ ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് തെളിവുകള്‍

single-img
2 July 2013

thiruvanchoor-radhakrishnan-ministerസോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായര്‍ തിരുവഞ്ചൂര് രാധാകൃഷ്ണനെ ഫോണില്‍ വിളിച്ചതായി ഒരു സ്വകാര്യ ചാനല്‍ തെളിവുകള്‍ പുറത്തുവിട്ടു. ഫോണ്‍ വിളിച്ചതിന്റെ വിശദാംശങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നാല് തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സരിതാ എസ് നായര്‍ വിളിച്ചു. സംഭാഷണം നാല് മിനുട്ടോളം നീണ്ടുനിന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 9447018116 എന്ന തിരുവഞ്ചൂരിന്റെ നമ്പറിലേക്കാണ് സരിത വിളിച്ചിരുന്നത്. ഈ നമ്പറില്‍ വിളിച്ചാല്‍ അഭയന്തരമന്ത്രിയാണ് ഫോണെടുക്കുന്നത്. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസില്‍ ഇതുവരെ സരിത വിളിച്ചതായി തിരുവഞ്ചൂര്‍ തുറന്നു പറഞ്ഞിട്ടില്ല