മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഓഗസ്റ്റ് 12നു തുടങ്ങും

single-img
14 June 2013

Oommen_Chandy_(cropped)മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ഓഗസ്റ്റ് 12നു തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടി ഒക്ടോബര്‍ 11നു കോട്ടയത്തു സമാപിക്കും. മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വലിയ ജനക്കൂട്ടമോ, നീണ്ട ക്യൂവോ, രോഗികളുടെ കാത്തുകിടപ്പോ ഇത്തവണ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. ആദ്യം പരാതികള്‍ ജില്ലാതലത്തില്‍ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ പരിഹരിക്കും. മുഖ്യമന്ത്രി നേരില്‍ കണ്ടു തീരുമാനം എടുക്കേണ്ട പരാതിക്കാരെ മാത്രം സന്ദര്‍ശനസമയം നല്‍കി ജനസമ്പര്‍ക്ക ദിനത്തില്‍ വിളിച്ചുവരുത്തും. അക്ഷയ സെന്ററുകളിലൂടെയാണു പ്രധാനമായും പരാതികള്‍ സ്വീകരിക്കുന്നത്. കൂടാതെ താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാം.