അഡ്വാനി വിഷയം; അനുനയനശ്രമം തുടരുന്നു

single-img
11 June 2013

2349_S_lk adwaniബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് പാര്‍ട്ടി പദവികള്‍ രാജിവെച്ച മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കാന്‍ തലസ്ഥാനത്ത് ശ്രമങ്ങള്‍ തുടരുന്നു. രാവിലെ അഡ്വാനിയെ കാണാന്‍ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗും ഭാര്യയുമെത്തി. ഇരുവരും അരമണിക്കൂറോളം അഡ്വാനിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാവ് ഉമാ ഭാരതി എന്നിവരും അഡ്വാനിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ തയാറല്ലെന്ന് നിലപാടില്‍ തന്നെയാണ് അഡ്വാനി. അഡ്വാനി രാജിവെച്ച വിഷയത്തില്‍ ആര്‍എസ്എസ് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. വിഷയം ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വാനിയെ വൈകീട്ട് ആര്‍എസ്എസ് നേതാക്കള്‍ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.