മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

single-img
6 June 2013

ആറു വയസ്സുകാരിയായ മകളെ വാഷിങ്‌മെഷീനിലും പതിനൊന്നു മാസം പ്രായമുള്ള മകനെ ബക്കറ്റിലെ വെള്ളത്തിലും മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഡെല്‍ഹിയിലെ മന്‍ഡാവ്‌ലിയിലാണ് സംഭവം. മുപ്പതുകാരിയായ സരിത എന്ന യുവതിയാണ് സ്വന്തം മക്കളെ മുക്കിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്. യുവതിയുടെ ഭര്‍ത്താവ് ദേവേന്ദര്‍ യാദവ് പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. തിരികെയെത്തിയ ദേവേന്ദര്‍ നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടത്.

സംഭവസ്ഥലത്തു നിന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിരീക്ഷരമെങ്കിലും എല്ലാവശവും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ദേവേന്ദര്‍ യാദവിന്റെ അമ്മ സംഭവം നടന്ന വീടിന്റെ താഴത്തെ നിലയിലാണ് താമസിക്കുന്നത്. മരണം നടന്നതിന്റെ തലേദിവസം രാത്രി വീട്ടില്‍ നിന്നും വാഗ്വാദം കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.