ശ്രീശാന്ത് തിഹാര്‍ ജയിലില്‍

single-img
29 May 2013

sreesanthഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് 12 ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ നാലു വരെയാണ് സാകേത് മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇതേത്തുടര്‍ന്ന് ശ്രീശാന്തിനെ തിഹാര്‍ ജയിലിലേക്കു മാറ്റി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നാലിനുശേഷം കോടതി പരിഗണിക്കും. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ അജിത് ചാന്ദീലയെയും അങ്കിത് ചവാനെയും രണ്ടു വാതുവയ്പുകാരെയും ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതിനെത്തുടര്‍ന്ന് തിഹാറിലേക്കു മാറ്റി. അതേസമയം, മേയ് 16-നു ശ്രീശാന്ത് അറസ്റ്റിലാകുമ്പോള്‍ അദ്ദേഹത്തോടൊപ്പം മ ലയാളി നടന്‍ രാജീവ് പിള്ളയും മുംബൈയില്‍ ഒപ്പമുണ്ടായിരുന്നെന്നു ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം തള്ളിക്കൊണ്ടാണു കോടതി ശ്രീശാന്തിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.