പെരുമ്പാവൂരില്‍ 44 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു

single-img
3 May 2013

Kuzhalപെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 44 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലുവ റൂറല്‍ എസ്പി സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുന്വാവൂര്‍ കെഎസ്ആര്‍ടിസിസ്റ്റാന്റില്‍ നിന്നും പുലര്‍ച്ചെ 1.30-ന് കുഴല്‍പ്പണം പിടികൂടിയത്. പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശി കുഞ്ഞുമുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി അല്‍ അമീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നും സുബൈര്‍ എന്നയാള്‍ കൊടുത്തു വിട്ട പണമാണിതെന്നാണ് പിടിയിലായവര്‍ പോലീസിനോടു പറഞ്ഞത്. ഇവരില്‍ നിന്ന് 44 ലക്ഷം രൂപയും നിരവധി ഫോണ്‍ കണക്ഷനുകളും കണെ്ടടുത്തു. കോയമ്പത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പെരുമ്പാവൂരില്‍ എത്തുമ്പോഴാണ് പെരുമ്പാവൂര്‍ സ്റ്റാന്റില്‍ വച്ച് പ്രതികള്‍ പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂര്‍ മേഖലയിലെ തടി വ്യവസായവുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ചെത്തുന്ന കളളപ്പണമാണിതെന്നാണ് പ്രാഥമിക നിഗമനം.