പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം റെയിഡ്; അറസ്റ്റിലായവര്‍ക്ക് തീവ്രവാദി ബന്ധം

single-img
24 April 2013

popularകണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന റെയിഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദി ബന്ധമുണെ്ടന്ന് പോലീസ്. ഇവരില്‍നിന്ന് വിദേശ കറന്‍സികളും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ലഘുലേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദി ബന്ധമുണെ്ടന്ന് വ്യക്തമായതോടെ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

അറസ്റ്റിലായവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ പോലീസ് എത്തിയത്. അറസ്റ്റിലായ പ്രധാനികളില്‍ ഒരാളായ അബ്ദുള്‍ അസീസിന് വിദേശത്തുനിന്ന് ഫോണ്‍ കോളുകളും പണവും എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അസീസ് എട്ട് വര്‍ഷം മുമ്പ് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അശ്വിനികുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഫഹദ്.

ഇന്നലെ പോലീസ് നടത്തിയ റെയിഡില്‍ വാളുകള്‍, ബോംബുകള്‍ വെടിമരുന്ന് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. വെടിവയ്പ്പും വാളുകൊണ്ടുള്ള വെട്ടും പരിശീലിക്കാന്‍ തയ്യാറാക്കിയ മനുഷ്യ രൂപങ്ങളും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. ഇവയ്ക്കു പുറമേ നിരവിധി ദേശ വിരുദ്ധ ലഘുലേഖകളും, ഇറാന്‍ പൗരന്മാരുടെ അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഇവിടുന്ന് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 21 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. അന്യ സംസ്ഥാനങ്ങളില്‍നിന്നുവരെ നിരവധിപേര്‍ ഇവിടെ വന്ന് പരിശീലനം നേടിയതായി പൊലീസ് പറഞ്ഞു. ഒഴിഞ്ഞ പറമ്പിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്.