വിജേന്ദര്‍ മരുന്നടിച്ചതിനു തെളിവില്ല: കായിക മന്ത്രാലയം

single-img
17 April 2013

Facts file and Biography of Vijender Singhമയക്കുമരുന്ന് വിവാദത്തില്‍ കുരുങ്ങിയ ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സിംഗ് താരവുമായ വിജേന്ദര്‍ സിംഗ് മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം. രക്ത സാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് നെഗറ്റീവാണെന്നും കേന്ദ്രമന്ത്രാലയം അറിയിച്ചു. വിവാദത്തെത്തുടര്‍ന്ന് നാഡക്കു മുന്നില്‍ പരിശോധനയ്ക്കു തയാറാകണമെന്നു വിജേന്ദറിനോട് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് ഏഴിന് 30 കോടി രൂപ വിലവരുന്ന 26 കിലോഗ്രാം ഹെറോയിന്‍ വിദേശ ഇന്ത്യക്കാരനും മയക്കുമരുന്നു കള്ളക്കടത്തുകാരനുമായ അനൂപ് സിംഗ് കാലോണിന്റെ ഫ്‌ളാറ്റില്‍ നിന്നു കണെ്ടത്തുകയും ഫ്‌ളാറ്റിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വിജേന്ദറിന്റെ ഭാര്യ അര്‍ച്ചനയുടെ കാറാണ് സംഭവത്തില്‍ വിജേന്ദറിനും പങ്കുണെ്ടന്ന സംശയം ഉയര്‍ത്തിയത്. പിന്നീട്, ഈ കാറില്‍ നിന്നും മയക്കുമരുന്ന് കണെ്ടത്തിയിരുന്നു.