അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം

single-img
17 April 2013

Texasഅമേരിക്കയിലെ ടെക്‌സസില്‍ രാസവള ഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം. രണ്്ടു പേര്‍ കൊല്ലപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഏഴുപതോളം പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നൂറു കണക്കിന് പേര്‍ക്കു പരിക്കേറ്റു. ടെക്‌സസിലെ വാകോയിലെ രാസവള ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്. ബോസ്റ്റണ്‍ മാരണത്തണിനിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ ആഘാതം മാറും മുന്‍പാണ് അമേരിക്കയെ നടുക്കി വീണ്ടുമൊരു സ്‌ഫോനത്തിന്റെ റിപ്പോര്‍ട്ടു കൂടി പുറത്തുവരുന്നത്.

തിങ്കളാഴ്ചയായിരുന്നു ബോസ്റ്റണിലെ സ്‌ഫോടനം. ഇതിനു പി്ന്നാലെ ബുധനാഴ്ച പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മാരക വിഷം പുരട്ടിയ കത്ത് ലഭിക്കുകയും ചെയ്തിരുന്നു. രാസവള ഫാക്ടറിയിലെ സ്‌ഫോടനം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമതൊരു സ്‌ഫോടനത്തില്‍ പരിക്കേറ്റതായാണ് അറിയുന്നത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.