ബസിലുണ്ടായിരുന്നില്ലെന്നു ഡല്‍ഹി മാനഭംഗക്കേസിലെ പ്രതികള്‍

single-img
12 April 2013

delhi-rape-crisisയുവതി ബസിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായ ഡിസംബര്‍ 16നു രാത്രിയില്‍ ബസില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതികളായ വിനയ് ശര്‍മയും പവന്‍ ഗുപ്തയും കോടതിയില്‍ മൊഴി നല്കി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്നയ്ക്ക് അഭിഭാഷകന്‍ എ.പി സിംഗ് മുഖേന ഇവര്‍ നല്കിയ അപേക്ഷയിലാണ് ഈ വിവരമുള്ളത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിയില്‍ പറയുന്നു. സംഭവം നടന്നതെന്നു പറയുന്ന രാത്രിയില്‍ ഇവര്‍ ദക്ഷിണ ഡല്‍ഹിയിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് വിനയ് ശര്‍മയുടെ മൊബൈലില്‍ വീഡിയോ ക്ലിപ്പിംഗിലുള്ളത്. സംഗീതപരിപാടിയില്‍ പങ്കെടുക്കുന്ന ഫോട്ടോകളും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചു. മൊബൈല്‍ പോലീസിന്റെ പക്കലായതിനാല്‍ വീഡിയോ വ്യാജമാണെന്നു പറയാനാവില്ലെന്നും ഇതു തെളിവായി കണക്കാക്കണമെന്നും പ്രതികളെ വെറുതേ വിടണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.