റൈഡറുടെ നിലയില്‍ പുരോഗതി

single-img
30 March 2013

അടിയേറ്റ് ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ ജെസ്സി റൈഡറുടെ ആരോഗ്യ നിലയില്‍ പുരോഗതി. ബോധം തിരിച്ചു കിട്ടിയ റൈഡര്‍ കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു.

മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് തലയോട്ടിയ്ക്കും ശ്വാസകോശത്തിനു പരുക്കേറ്റ് കോമ സ്‌റ്റേജിലായിരുന്നു റൈഡര്‍. ബോധം വീണ്ടെടുത്തതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും അദേഹത്തെ മാറ്റിയതായി മാനേജര്‍ ആരോണ്‍ ക്ലീ അറിയിച്ചു. റൈഡറുടെ നിലയില്‍ നേരിയ പുരോഗതി ഉണ്ടെങ്കിലും പഴയ അവസ്ഥയിലേയ്ക്ക് തിരികെയെത്താന്‍ ഇനിയും കാത്തിരിക്കണമെന്നും മാനേജര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ദിവസം റൈഡര്‍ കളിച്ച മത്സരത്തില്‍ പൂജ്യത്തിനു പുറത്തായതിനു ശേഷമുള്ള കാര്യമൊന്നും അേദഹത്തിനു ഓര്‍മിക്കാന്‍ കഴിയുന്നില്ലെന്നും ക്ലീ വ്യക്തമാക്കി.
ജെസ്സി റൈഡറെ ആക്രമിച്ചതിന് രണ്ടു പേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ  മേല്‍ പോലീസ് കുറ്റം ചുമത്തി. വേറെ ആരും കുറ്റക്കാരല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നാലു പേരാണ് റൈഡറെ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.