യുഎസിനും താലിബാനും കര്‍സായിയുടെ വിമര്‍ശനം

single-img
11 March 2013

karsai_HA_Bayern_Kab_92078cയുഎസിനെയും താലിബാനെയും വിമര്‍ശിച്ചുകൊണ്ടുള്ള അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ പ്രസംഗം വിവാദമായി. യുഎസുമായി താലിബാന്‍ എല്ലാ ദിവസവും ചര്‍ച്ച നടത്തുന്നുണെ്ടന്നു കര്‍സായി ആരോപിച്ചു. അതേസമയം തന്നെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം നടത്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അമേരിക്കയും താലിബാനും ഗൂഢാലോചന നടത്തുന്നത്. ശനിയാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണങ്ങളില്‍ 17 പേര്‍ക്കു ജീവഹാനി നേരിട്ടു. അമേരിക്കന്‍ സൈന്യം പിന്മാറിയാല്‍ താലിബാന്‍ തിരിച്ചുവരുമെന്ന് മുന്നറിയിപ്പു നല്‍കാനായിരുന്നിതെന്ന് കര്‍സായി ആരോപിച്ചു.