വിഎസ് മനസാക്ഷിയില്ലാത്ത മനുഷ്യനെന്ന് പദ്മജ

single-img
1 March 2013

6857_S_k.padmjaകെ. കരുണാകരന്‍ മരിക്കാന്‍ കിടക്കുന്ന സമയത്തുപോലും മനസമാധാനം കൊടുക്കാത്ത മനുഷ്യനായിരുന്നു വി.എസ് അച്യുതാനന്ദനെന്നു കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍. ഡിസംബര്‍ 23 നാണു പിതാവ് മരിച്ചത്. അതിനു രണ്ടുദിവസം മുമ്പു വിഎസ് പിതാവിനെ വന്നു കണ്ടിരുന്നു. കരുണാകരനെ കണ്ടിറങ്ങിയ ഉടന്‍ ചാരക്കേസുമായി മുന്നോട്ടു പോകണമെന്നാണു വിഎസ് പറഞ്ഞതെന്നും പദ്മജ പറഞ്ഞു. കണ്ണൂര്‍ പോലീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ കെജിഒ യുണിയന്‍ യാത്രയയപ്പ് സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. പൊതുപരിപാടിയില്‍ പോലും ഉറങ്ങുന്ന വിഎസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ചില ദല്ലാള്‍മാരുണ്ട്. സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്നതിനുള്ള തുക എവിടെനിന്നാണു വിഎസിനു ലഭിക്കുന്നതെന്ന് അന്വേഷിക്കണം.