രമ മൊഴി നല്‍കി

single-img
25 February 2013

tp big copyടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരത്തിനായി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ, മകന്‍ അഭിനന്ദ് എന്നിവര്‍ കോടതിയില്‍ ഹാജരായി. ടി.പിയോട് സിപിഎമ്മിന് കടുത്ത വിരോധമുണ്ടായിരുന്നുവെന്ന് രമ മൊഴി നല്‍കി. മുന്‍പ് പല തവണ ടി.പിയെ വധിക്കാന്‍ സിപിഎം ശ്രമിച്ചിട്ടുണ്ട്. ടി.പിയുടെ തല ചിതറിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. മോഹനന് തന്റെ ഭര്‍ത്താവിനോട് കടുത്ത വിരോധമുണ്ടായിരുന്നുവെന്നും രമ കോടതിയില്‍ മൊഴി നല്‍കി. ടി.പിയുടെ ഭാര്യ പിതാവ് കെ.കെ.മാധവന്‍, ആര്‍എംപി ഏരിയാ സെക്രട്ടറി എന്‍.വേണു എന്നിവരും കോടതിയില്‍ എത്തി.