ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍

single-img
25 February 2013

Attukal Pongala 2ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തി യായതായി ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. വിവിധ വകുപ്പുകളും ഏജന്‍ സികളും നിര്‍വഹിക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്കു പുറമേ ഉത്സവ മേഖലയിലെ മരാമത്തു ജോലികള്‍ ക്കും മറ്റുമായി 3.45 കോടിരൂപ സര്‍ക്കാര്‍ നഗരസഭ യ്ക്ക് അനുവദിച്ചിരുന്നു. ശക്തമായ സുരക്ഷാ സംവിധാന ങ്ങളാണ് പോലീസ് ഒരുക്കിയി ട്ടുള്ളത്.സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസ് സേനാം ഗങ്ങളെ ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ വനിതാ പോലീസും ഇത്തവണ സേവന രംഗത്തുണ്ട്.

ജല അഥോറിറ്റി ഉത്സവ മേഖയിലുട നീളം കുടിവെള്ള ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. പൊങ്കാല യിടുന്ന ഭക്തജന ങ്ങളുടെ സൗകര്യാര്‍ഥം തൊള്ളായിരത്തോളം താത്കാലിക ടാപ്പുകള്‍ സജ്ജമാക്കിക്കഴിഞ്ഞു. റവന്യൂ വകുപ്പ് വിവിധ ഭാഗങ്ങളിലായി 40 താത്കാലിക ജലസംഭരണികളും സ്ഥാപിച്ചിട്ടുണ്ട്. ജലസേചന വകുപ്പ്, കിള്ളിയാര്‍ വൃത്തിയാക്കി കൂടുതല്‍ ജലലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. കെഎസ്ഇബി, ഹൈടെന്‍ഷന്‍ ലൈനുകളുടെയും ലോ ടെന്‍ഷന്‍ ലൈനുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തി. കത്താത്ത തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപി ച്ചു. ആവശ്യമുള്ള ഇടങ്ങളിലെല്ലാം പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു. പുതിയതായി രണ്ട് ട്രാന്‍സ ്‌ഫോര്‍മറുകള്‍ കൂടി സ്ഥാപിച്ചു. 11 കെവി കണ്‍ട്രോള്‍ റിംഗ് ചെയിന്‍ യൂണിറ്റുകള്‍ രണെ്ടണ്ണം ഒരുക്കി. ഹൈടെന്‍ ഷന്‍ ലൈനിന്റെ ഓവര്‍ഹെഡ് ലൈന്‍ ഒഴിവാക്കി, ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചു. 30 ട്രാന്‍സ്‌ഫോമറുകളുടെയും കണ്‍ട്രോള്‍ റിംഗ് യൂണിറ്റുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തി.

കെഎസ്ആര്‍ടിസി നിലവിലുള്ള സംവിധാനങ്ങള്‍ക്കുപുറമെ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കും, തിരികെ പോകുന്നവര്‍ക്കുംവേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവന ന്തപുരം, കൊല്ലം ജില്ലകളിലെ ഡിപ്പോക ളില്‍നിന്നെല്ലാം ആറ്റുകാലി ലേക്ക് പ്രത്യേക ബസ് സര്‍വീസ് നടത്തും. പൊങ്കാല കഴിഞ്ഞു പോകുന്ന വര്‍ക്കു വേണ്ടിയുള്ള ബസുകള്‍ കമലേശ്വരം, കിഴക്കേകോട്ട, കിള്ളിപ്പാലം, മരുതൂര്‍കടവ്, കരമന, പാളയം, സ്റ്റാച്യൂ, വെള്ളയമ്പലം എന്നിവിട ങ്ങളില്‍ നിന്നാണ് പുറപ്പെടുക.

ആരോഗ്യം, ആയുര്‍വേദം, ഹോമിയോപതി വകുപ്പുകള്‍ ആറ്റുകാലിലും പരിസരത്തും പ്രത്യേകം ഡിസ്‌പെന്‍സറികള്‍ ആരംഭി ച്ചിട്ടുണ്ട്. ഹോട്ടലുക ളിലുംമറ്റും മോശമായ ഭക്ഷണം ലഭ്യമാ ക്കുന്നത് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, വ്യാപാരികള്‍ അമിതവില ഈടാക്കു ന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ ഒട്ടേറെ സ്‌ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.