ഡമാസ്‌കസില്‍ കാര്‍ബോംബ് സ്‌ഫോടനം; 53 മരണം

single-img
22 February 2013

syriaസെന്‍ട്രല്‍ ഡമാസ്‌കസിലെ മസ്‌റാമേഖലയില്‍ ഇന്നലെയുണ്ടായ അതിശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കുറഞ്ഞത് 53 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. ഭരണകക്ഷിയായ ബാത്ത് പാര്‍ട്ടിയുടെ ആസ്ഥാനത്തിനു സമീപം നടന്ന ആക്രമണത്തിനു പിന്നില്‍ ഭീകരരാണെന്നു സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി സനാ ആരോപിച്ചു. പ്രസിഡന്റ് അസാദിനെതിരേ പ്രക്ഷോഭം നടത്തുന്ന വിമതരെയാണ് ഭീകരര്‍ എന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്നത്. കാര്‍ബോംബ് സ്‌ഫോടനത്തില്‍ റഷ്യന്‍ എംബസിയുടെ ജനാലകള്‍ തകര്‍ന്നെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി വ്യക്തമാക്കി.