സവിതയുടെ മരണത്തിനു കാരണം ചികിത്സാപ്പിഴവ്

single-img
17 February 2013

ഗര്‍ഭിണിയായിരിക്കെ ആരോഗ്യസ്ഥിതി മോശമായി ഇന്ത്യന്‍ ദന്ത ഡോക്ടറായ സവിത ഹാലപ്പനാവര്‍ അയര്‍ലണ്ടില്‍ മരിച്ചത് ചികിത്സാപ്പിഴവു കാരണമാണെന്ന് റിപ്പോര്‍ട്ട്. അയര്‍ലണ്ട് ആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. സവിതയുടെ മോശം ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ അവരെ ചികിത്സിച്ചവര്‍ക്കില്ലായിരുന്നു. ഇത് മനസ്സിലാക്കുന്നതിലെ പിഴവാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത റിപ്പോര്‍ട്ട് ഇതുവരെയും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. അയര്‍ലണ്ടിലെ ഒരു പ്രമുഖ പത്രമാണ് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഗര്‍ഭാവസ്ഥയിലെ മോശം ആരോഗ്യത്തെത്തുടര്‍ന്ന് ഗര്‍ഭഛിദ്രമാവശ്യപ്പെട്ട് സവിത നിരവധി തവണ ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. എന്നാല്‍ അയര്‍ലണ്ടിലെ നിയമം ഗര്‍ഭഛിദ്രം അനുവദിക്കാത്തതിനാല്‍ ഡോക്ടര്‍മാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സവിത മരിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണഅ അന്വേഷണമുണ്ടായത്.