അഫ്‌സലിനെ സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി

single-img
13 February 2013

afsalതിഹാര്‍ ജയില്‍ വളപ്പില്‍ അഫ്‌സല്‍ ഗുരുവിനെ സംസ്‌കരിച്ച സ്ഥലത്ത് പ്രാര്‍ഥന നടത്താന്‍ അഫ്‌സലിന്റെ ബന്ധുക്കള്‍ക്ക് അനുമതി നല്കുമെന്നു കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി ആര്‍.കെ. സിംഗ് പറഞ്ഞു. ബന്ധുക്കളുടെ സൗകര്യാര്‍ഥം സന്ദര്‍ശനസമയം നിശ്ചയിക്കും. അഫ്‌സലിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കളും ബന്ധുക്കള്‍ക്കു വിട്ടുനല്കും. അഫ്‌സല്‍ ഗുരുവിനെ സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിച്ചു പ്രാര്‍ഥന നടത്താന്‍ ബന്ധുക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, അഫ്‌സലിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യമാണു ബന്ധുക്കള്‍ ഉന്നയിക്കുന്നത്. കാഷ്മീര്‍ താഴ്‌വരയിലെ സോപോറില്‍ മതാചാരപ്രകാരം അഫ്‌സലിന്റെ സംസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നും മറ്റൊരു ആവശ്യവും തങ്ങള്‍ക്കില്ലെന്നും ബന്ധുവായ മുഹമ്മദ് യാസിന്‍ പറഞ്ഞു.