യുപി സര്‍ക്കാര്‍ വിഐപി സുരക്ഷയ്ക്കായി ചെലവഴിച്ചത് 120 കോടി

single-img
5 February 2013

U Pകഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഐപി സുരക്ഷയ്ക്കായി ചെലവാക്കിയത് 120 കോടി രൂപ. 1,500 വിഐപികള്‍ക്കായി 2,913 പോലീസുകാരെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയിരുന്നതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സുരക്ഷ ഭീഷണിയുള്ള വിഐപികള്‍ക്കാണ് സുരക്ഷ നല്‍കി വരുന്നതെന്ന് ഐജി ബദ്‌രി പ്രസാദ് സിംഗ് വിശദീകരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെയാണ് സുരക്ഷാ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതും പോരാഞ്ഞ് സുരക്ഷ ആവശ്യപ്പെട്ട് പതിനായിരത്തോളം അപേക്ഷകള്‍ ആഭ്യന്തരവകുപ്പിന്റെ മുന്നിലുണ്‌ടെന്നാണ് സൂചന.