ജോഷ്വയുടെ ആരോപണത്തിനു പിന്നില്‍ വ്യക്തിവിരോധം: സിബി മാത്യൂസ്

single-img
3 February 2013

sibyസൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ രക്ഷപ്പെടുത്തിയത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന താനാണെന്ന മുന്‍ എസ്പി കെ.കെ. ജോഷ്വയുടെ ആരോപണം വ്യക്തിപരമായ വിരോധം കാരണമാണെന്ന് സംസ്ഥാ ന വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. തനിക്കെതിരേ വിജിലന്‍സിലടക്കം നേരത്തേ പരാതി കൊടുത്തയാളാണു ജോഷ്വ. ജോഷ്വയ്‌ക്കെതിരേ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനു താനും പരാതി നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ അന്വേഷണമൊന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യനെല്ലികേസിന്റെ അന്വേഷണത്തില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. അന്വേഷണച്ചുമതല തനിക്കായിരുന്നതിനാല്‍ കുറ്റാരോപിതരെയടക്കം ചോദ്യം ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചതു താനാണ്. താന്‍ മാത്രമാണ് കുറ്റാരോപിതരെ അടച്ചിട്ട മുറിയില്‍ ചോദ്യംചെയ്തതെന്ന വാദത്തിലും കഴമ്പില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എല്ലാവരെയും ചോദ്യംചെയ്യാനുള്ള ഉത്തരവാദിത്വം തനിക്കാണെന്നും സിബി മാത്യൂസ് പറഞ്ഞു.