വി.എസിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിയില്ല

single-img
19 January 2013

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരായ നടപടി അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ഇപ്പോള്‍ നടപടി വേണ്ടെന്ന നിലപാടാണ് എടുത്തതെന്നാണു സൂചന.വി.എസിനെ വിശ്വാസത്തിലെടുത്തുള്ള നടപടി മതിയെന്നായിരുന്നു പി.ബിയില്‍ അഭിപ്രായമുയര്‍ന്നത്. അച്ചടക്ക നടപടി സി.സി ചര്‍ച്ച ചെയ്യേണ്ടെന്നും പി.ബിയില്‍ തീരുമാനമായി.

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കരുതെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

വി.എസിന്റ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, വി.കെ. ശശിധരന്‍, സുരേഷ് എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനായിരുന്നു സംസ്ഥാന സമിതിയുടെ തീരുമാനം.