മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അറുപതുകാരനു വധശിക്ഷ

single-img
16 January 2013

delhi-city-mapsമൂന്നു വയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ അറുപതുകാരനു ഡല്‍ഹി കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു കോടതി നിരീക്ഷിച്ച കേസില്‍ പ്രതിയായ ഭരത് സിംഗിനാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വിരേന്ദര്‍ ഭട്ട് വധശിക്ഷ വിധിച്ചത്. 2011 ഏപ്രില്‍ 10നായിരുന്നു സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വീടിനു പുറത്തു കളിക്കുകയായിരുന്ന പെണ്‍കുട്ടി വഴിതെറ്റി അടുത്തുള്ള ഫാം ഹൗസിനു മുന്നില്‍ എത്തിപ്പെട്ടു. പരിഭ്രമിച്ചു നിന്ന കുട്ടിയെ ഫാം ഹൗസില്‍ ഡ്യൂട്ടിയിലായിരുന്ന ഗാര്‍ഡ് ഭരത്‌സിംഗ് അകത്തേക്കു വിളിച്ചുകയറ്റി പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്. രണ്ടു ദിവസത്തിനുശേഷമാണ് മൃതദേഹം കണെ്ടടുത്തത്.